Jan 1, 2013

മിഥ്യാബോധം


മിഥ്യാബോധം യഥാർത്ഥ അറിവിന്റെ ഏറ്റവും വലിയ ശത്രുവാണ്. യഥാർത്ഥ അറിവിനെ തിരസ്കരിക്കുക വഴി സ്ഥാപിക്കപെടുന്നത് അയഥാർത്ഥ്യമാണ്. അത് അസത്യത്തിന്റെയും വഞ്ചനയുടെയും ശത്രുതയുടെയും വഴിയിൽ സമൂഹ നിലപാടിനെ മാറ്റി മറിക്കാൻ പര്യാപ്തമാണ്. മിഥ്യാബോധം വഴി സൃഷ്ടിച്ചെടുക്കുന്ന മാനസിക അടിമത്വത്തിലൂടെ മനുഷ്യ സമൂഹം ചൂഷണത്തിനു വിധേയമാകുന്നു. അന്ധവിശ്വാസികളാണ് ഏറ്റവും കൂടുതലായി ഇല്ല്യൂഷനു കീഴ്പെടുന്നത്. ജനങ്ങളിൽ അതിനെന്നും വലിയ മാര്‍ക്കറ്റാണുള്ളത്. കുറുക്കുവഴികളിലൂടെ പ്രശ്നപരിഹാരത്തിനും സാമ്പത്തിക നേട്ടങ്ങൾക്കും അത്ഭുതങ്ങൾ സംഭവിച്ചുകാണാനുമായി മാർഗങ്ങൾ തേടികൊണ്ടിരിക്കുന്ന മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാന ദൌര്‍ബല്യങ്ങളെ പരമാവധി ചൂഷണം ചെയ്തുകൊണ്ട് പണം കൊയ്യാനും ഗൂഢ ലക്ഷ്യങ്ങൾ സാധിക്കാനും വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവർ കൺ‌കെട്ടുകളിലൂടെയും കള്ളകഥകളിലൂടെ മിഥ്യാബോധം സൃഷ്ടിക്കുന്നു. അന്ധവിശ്വാസങ്ങളിൽ തളച്ചിട്ടുകൊണ്ട് ചൂഷണത്തിന്റെയും വഞ്ചനയുടെയും മാര്‍ഗത്തിലൂടെ തങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതിനു വേണ്ട പ്രചാരണങ്ങൾ നടത്തികൊണ്ടാണ് സമൂഹത്തിൽ മിഥ്യാബോധം സൃഷ്ടിക്കുന്നത്.

വിശ്വാസ രംഗങ്ങളിൽ
“എല്ലാ ഭൂതങ്ങളും എന്നില്‍ സ്ഥിതിചെയ്യുന്നുവെന്നുള്ള തോന്നല്‍ മിഥ്യബോധം കൊണ്ടു മാത്രമാണ്. ഈ മിഥ്യാബോധം മറയുമ്പോള്‍, എവിടെയും ഞാനല്ലാതെ മറ്റൊന്നും ശേഷിക്കുന്നില്ല. ഭഗവാന്‍ തുടര്‍ന്നു: ഞാന്‍ വീണ്ടും നിന്നോടു ചോദിക്കട്ടെ. നീ യഥാര്‍ത്ഥജ്ഞാനംകൊണ്ടു പ്രബുദ്ധനായിരിക്കുന്നു. ഇപ്പൊഴെങ്കിലും നീ കാണുന്ന ദ്വന്ദ്വഭാവം ഒരു സ്വപ്നമെന്നപോലെ അയഥാര്‍ത്ഥമായിട്ട് നിനക്ക് തോന്നുന്നുണ്ടോ? നിന്റെ ബുദ്ധിക്കു വീണ്ടും ആലസ്യം സംഭവിച്ചാല്‍ അഭേദബുദ്ധിയെപ്പറ്റി നിനക്കു ലഭിച്ചിട്ടുള്ള ജ്ഞാനം നഷ്ടപ്പെടുന്നതിനും നീ വീണ്ടും ദ്വന്ദ്വത്തിന്റെ സ്വപ്നലോകത്തില്‍ പതിക്കുന്നതിനും ഇടയാകും. അജ്ഞാനമാകുന്ന ബോധക്ഷയത്തെ തരണംചെയ്ത് പവിത്രമായ ആത്മജ്ഞാനം കൈവരിക്കുന്നതിനുള്ള രഹസ്യം ഞാന്‍ ഇപ്പോള്‍ നിനക്കു വെളിപ്പെടുത്തിത്തരാം. അതുകൊണ്ട് അല്ലയോ ധനുര്‍ദ്ധര, ശ്രദ്ധിക്കുക സര്‍വഭൂതങ്ങളേയും ഉണ്ടാക്കുന്നതും നശിപ്പിക്കുന്നതും മായയാണ്.” (ഭഗവദ്ഗീത, ജ്ഞാനേശ്വരി ഭാഷ്യം, രാജവിദ്യാരാജഗുഹ്യയോഗം.)

“സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം. എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും.”  (പുതിയ നിയമം, 2 തെസലോനിക്കാ, അദ്ധ്യായം 2)

“പിശാച് സത്യനിഷേധികളുടെ പ്രവര്‍ത്തനം അവര്‍ക്ക് ഭംഗിയായി തോന്നിപ്പിക്കും.“ (വിശുദ്ധ ഖുർ‌ആൻ 29:38, 6:43). മാജിക്കുകള്‍ക്കും ജാലവിദ്യകള്‍ക്കും എത്ര വലിയ ബുദ്ധിമാനെയും ചില തോന്നലുകളില്‍ വീഴ്‌ത്താന്‍ കഴിയും എന്നതില്‍ കവിഞ്ഞ്‌ ശാരീരികമായ യാതൊരു ദ്രോഹവും വരുത്താന്‍ സാധ്യമല്ല. ഫറോവയുടെ മാജിക്കുകാര്‍ അവരുടെ വടികളും കയറുകളും നിലത്തിട്ടപ്പോൾ അവചലിക്കുന്നതായി മൂസാനബിക്ക്‌ തോന്നിയെന്നും മൂസാനബിക്ക്‌ മനസ്സിൽ പേടി തോന്നിയെന്നും, അത് കൺ‌കെട്ടുകളാണെന്നും അതിന് യാഥാർത്ഥ്യമില്ലെന്നും അല്ലാഹു അരുളിയെന്നും വി.ഖുർ‌ആനിലെ വചനങ്ങളിൽ നിന്നും മനസ്സിലാക്കാം. സിഹ്‌റ് (മാരണം) വഴി മിഥ്യാബോധം സൃഷ്ടിച്ചുകൊണ്ട് തോന്നലുകള്‍ ഉണ്ടാക്കാൻ കഴിയും അതു തന്നെ അയഥാർത്ഥ്യമാണ് എന്നല്ലാതെ ശാരീരികമായി ദ്രോഹം വരുത്താന്‍ സാധ്യമല്ല എന്നിവിടെ വ്യക്തമാക്കുന്നു.

മിഥ്യാബോധത്തിൽ നിന്നുണ്ടാവുന്നതാണ് പല തരത്തിലുള്ള മാനസ്സിക രോഗങ്ങൾ. അതിനാൽ അത്തരം മാനസിക രോഗങ്ങൾ രോഗിയുടെ മതവുമായി ബന്ധപെട്ട് പലരും ചികിത്സകളും നടത്തുന്നുണ്ട്. ഹൈന്ദവ മതങ്ങളിൽ കൂടോത്രം വഴി ഭൂതവും ക്രൈസ്തവരിൽ ആഭിചാരക്രിയ വഴി  സാത്താൻ ഇസ്ലാമിൽ സിഹ്റ് വഴി പിശാചും  മനുഷ്യ ശരീരത്തിൽ കൂടുമെന്ന് ആ മതങ്ങളിലുള്ള ചിലർ വിശ്വസിക്കുന്നു. മതമേതായാലും കർമ്മവും അതു വഴിയുണ്ടാകുന്ന ബാധയും ഒരുപോലെയാണ്. ബാധയുണ്ടായവരിൽ നിന്നും ബാധ ഇറക്കാൻ മതപുരോഹിതന്മാരുണ്ട്. അവർക്കത് സാമ്പത്തിക നേട്ടത്തിന്റെ മാർഗമാണ്. വിശ്വാസ ചൂഷണമാണ് ഇതിന്റെ പിറകിൽ നടക്കുന്നത്ബാധയേറ്റവൻ  യഥാർത്ഥത്തിൽ മിഥ്യാബോധം വഴി സൃഷ്ടിക്കപെടുന്ന മാനസിക വൈകല്യത്തിലായിരിക്കും. അതിനാൽ അത്തരത്തിലുള്ളവരെ ചികിത്സിക്കുന്നതും മിഥ്യാബോധം സ്ഥാപിക്കുന്നതിലൂടെയാണ്. ചികിത്സ നടത്തുന്നവർ ബാധയേറ്റെന്നു പറയുന്ന വ്യക്തിയെ പരിശോധിച്ചു ബാധക്ക് കാരണമായവ ശരീരത്തിലുണ്ടെന്ന് പറയുകയും രോഗിയുടെ മനസ്സിലത് സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു, പിന്നീട് ചില പ്രത്യേക കർമ്മങ്ങളിലൂടെ ബാധ ഒഴിവായതായി രോഗിയെ ബോധ്യപെടുത്തുന്നു. ഇവിടെ ബാധ എന്താണെന്ന് കണ്ടെത്തിയെന്ന് പ്രഖ്യാപിക്കുന്നതോടെ മാനസികമായി രോഗി തന്നെ ചികിത്സിക്കുന്നവന് അടിമപ്പെടുകയാണ് ചെയ്യുന്നത്, തുടർന്നുള്ള കർമ്മങ്ങളിലൂടെ അദ്ദേഹത്തിന് തന്റെ ശരീരത്തിൽ കൂടിയ ബാധയെ ഒഴിവാക്കാനുള്ള കഴിവിൽ ശക്തമായി വിശ്വസിക്കുന്നതിനാൽ ബാധ ഒഴിവായെന്നു പ്രഖ്യാപിക്കുന്നതോടെ ബാധയിൽ നിന്നും മാനസികമായ മോചനം ലഭിക്കുന്നു. ഇതാണ് ഇത്തരം ചികിത്സക്കുപിറകിലുള്ള തത്വം.

മിഥ്യാബോധം മനുഷ്യ സമൂഹത്തെ പല രീതിയിലായി നിയന്ത്രിക്കുന്നു. മതപരമായ വിശ്വാസമായാലും സാമൂഹിക രാഷ്ട്രീയ മേഖലകളിലായാലും മിഥ്യാബോധത്തിൾ മനുഷ്യ സമൂഹത്തിന്റെ മനസ്സിനെ യാഥാർത്ഥ്യത്തിൽ നിന്നും അകറ്റികൊണ്ട് തളച്ചിടുന്നു. രാഷ്ട്രങ്ങളും രാഷ്ട്രീയവും തുടങ്ങി മനുഷ്യ ദൈവങ്ങൾ മുതൽ അങ്ങാടി വാണിഭം വരെ ഒട്ടുമിക്ക മേഖലകളിലും പല തരത്തിലുള്ള മിഥ്യാബോധം അവശ്യാനുസരണം സൃഷ്ടിക്കപെടുന്നു. അത് സത്യസന്ധമായ് മുന്നോട്ട് ഗമിക്കേണ്ട സമൂഹത്തിന്റെ ഊർജ്ജസ്വലതയെ ഇല്ലായ്മ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ യാഥാർത്ഥ്യം ഉൾകൊണ്ട് ഇസ്ലാം മിഥ്യാബോധം സൃഷ്ടിക്കുന്നവരെ ശപിച്ചിരിക്കുന്നു എന്നു മാത്രമല്ല മാരണത്തെ സത്യപെടുത്തുന്നവന് സ്വർഗമില്ലെന്ന് പ്രഖ്യാപിക്കുന്നു. മിഥ്യാബോധങ്ങളെ തിരിച്ചറിയാനും അതിൽ നിന്നും രക്ഷതേടുവാൻ പ്രാർത്ഥിക്കണമെന്നും മതം ഉപദേശിച്ചത്. പക്ഷെ ഇന്ന് യാഥാർത്ഥ്യം മനസ്സിലാക്കാതെ ഒരു വിഭാഗം കയറും മുടികളും തുടങ്ങി ആഭിചാരത്തിന്റെ ഊരാകുടുക്കിൽ പെട്ടുപോയിരിക്കുന്നു.

മിഥ്യാബോധം സൃഷ്ടിക്കുന്ന ആൾദൈവങ്ങൾക്ക് മുന്നിൽ സാധാരണ അഭ്യസ്തരല്ലാത്തവർ മാത്രമല്ല, പലവിധ ഭൌതിക അറിവുകൾ നേടിയ വലിയൊരൂ സമൂഹം തന്നെ വീണുപോവുന്നു. മാനസികാടിമത്വത്തിലാവുകയും അവർ ഇടപെടുന്ന മേഖലകളിലും സമ്പത്തിലും അധികാരത്തിലും ഭരണ സംവിധാനത്തിൽ പോലും ആൾദൈവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള വാർത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. ആശ്രിതരെയും ആശ്രയക്കാരെയും ആശ്രമനിവാസികളേയുമെല്ലാം വ്യവസ്ഥാപിതമായ് ഉപയോഗപെടുത്തികൊണ്ട് സ്ഥാപിച്ചെടുത്ത ഫ്രൈമുകൾക്കുള്ളിൽ എന്ത് സംഭവിച്ചാലും വിഷയമാകുന്നില്ല. അന്വേഷിക്കാൻ വരുന്നവരെ കാൽക്കൽ വീഴ്ത്തുക വഴി മിഥ്യാബോധത്തെ അനുകൂലമാക്കികൊണ്ട് മാനസികാടിമത്തം സൃഷ്ടിക്കപെടുന്നതോടെ സത്യവും നീതിയും ആ കാല്പാദങ്ങളിൽ നിന്നും കണ്ടെത്തുന്നത് മാത്രമായിതീരുന്നു. അതുകൊണ്ട് തന്നെ ആൾ ദൈവങ്ങൾക്ക് നിയമ പ്രശ്നങ്ങളിൽ ഊരാകുടുക്കുകളില്ല, ഏത് ക്രിമിനൽ തെറ്റ് ചെയ്താലും അവർ നിയമത്തിനു മുന്നിലേക്ക് വരുന്നില്ല, എന്തിനേറെ, പോർട്ടുകളിൽ പരിശോധനകളില്ല. ഏതെങ്കിലും നിലയിൽ അവർക്കെതിരെ നീങ്ങിയാൽ അറിയാത്ത തലത്തിലൂടെ ദോഷമുണ്ടാക്കുമെന്ന മിഥ്യാബോധമാണ് ഉദ്യോഗസ്ഥരെ നടപടിയെടുക്കുന്നതിൽ നിന്നും വിട്ടുനിർത്തുന്നതിനുള്ള പ്രധാന കാരണം.

ഭരണ സംവിധാനങ്ങളിൽ
ഭരണ, സാമൂഹിക വിഷയങ്ങളിലുണ്ടാവുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാനും, അഴിമതികളും പക്ഷപാതപരമായ പ്രവർത്തനങ്ങളൊക്കെ ചെയ്യുമ്പോഴും അവയിൽ നിന്നും രക്ഷപെടാൻ വ്യത്യസ്ത മേഖലകളിൽ ഇടപെട്ടുകൊണ്ട് ഭരണകൂടം മിഥ്യാബോധം സൃഷ്ടിക്കാറുണ്ട്. മുമ്പ് കാശ്മീറും പാക്കിസ്ഥാൻ അക്രമണം പറഞ്ഞുകൊണ്ട് സൈന്യത്തെ അതിർത്തികളിൽ വിന്യസിച്ചുകൊണ്ട് യുദ്ധ സാഹചര്യം ജനമനസ്സുകളിൽ സൃഷ്ടിക്കുകയും ജനങ്ങളുടെ രാജ്യസ്നേഹത്തെ ചൂഷണം ചെയ്തുകൊണ്ട് യാഥാത്ഥ പ്രശ്നത്തിൽ നിന്നും അശ്രദ്ധരാക്കാനും മിഥ്യാബോധത്തിലൂടെ സാധിക്കുന്നു. നാട്ടിൽ നടന്ന പല കലാപങ്ങളുടേയും പുറകിൽ ഇത്തരത്തിലുള്ള മിഥ്യാബോധമാണ്.

ശാസ്ത്ര മേഖലകളിൽ
ശാസ്ത്ര അറിവുകളിൽ ഉന്നതിയിൽ നിൽക്കുന്ന രാഷ്ട്രങ്ങൾ പല വിഷയങ്ങളിലും മേൽകോയ്മക്ക് വേണ്ടി മിഥ്യാബോധങ്ങൾ സൃഷ്ടിക്കുന്നു. അതിൽ പെട്ടതാണ് സ്പേസ് പ്രോഗ്രാമിൽ മുന്നിൽ നിൽക്കുന്ന സോവിയറ്റ് യൂണിയനെതിരെ സൃഷ്ടിച്ചെടുത്ത ചന്ദ്രയാത്ര. സ്പേസ് പ്രോഗ്രാമിൽ റഷ്യക്ക് താഴെയായിരുന്ന അമേരിക്ക ഡോമിനേഷനു വേണ്ടിയും അപ്രയായോഗികമായ വിഷയത്തിലേക്ക് ശത്രു രാജ്യത്തിന്റെ അധ്വാനവും സമയവും സമ്പത്തുമെല്ലാം ഡൈവേർട്ട് ചെയ്യുവാനുമാണ് ഇങ്ങിനെയുള്ള ഹോക്സ് സൃഷ്ടിക്കപെട്ടത്. അതിനെ തുടർന്നു പല രാഷ്ട്രങ്ങളും  ചന്ദ്രനെ ഫോകസ് ചെയ്യുകയും ബഹിരാകാശ വാഹനങ്ങൾ ചന്ദ്ര ഗവേഷണത്തിനായി അയക്കുകയും ചെയ്തത്. ഇത്തരത്തിൽ ഹോക്സുകൾ പല വിഷയത്തിലും സൃഷ്ടിക്കപെട്ടിട്ടുണ്ട്.  

സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ
ജൂതന്മരാണ് പണ്ടുകാലം മുതലെ ഇത്തരം മിഥ്യാബോധത്തെ ഉപയോഗപെടുത്തി പ്രവർത്തിക്കുന്നവർ. ജൂതന്മാർ സൃഷ്ടിച്ചെടുത്ത പ്രധാന ഇല്ല്യൂഷനാണ് ഹോളൊകോസ്റ്റ്. ലോകത്ത് അവരിൽ സഹതാപം സൃഷ്ടിക്കാനും അവരുടെ അക്രമണങ്ങൾക്ക് ന്യായീകരണം കണ്ടെത്താനും ഇസ്രായേൽ എന്ന രാഷ്ട്രം രൂപീകരിക്കുന്നതിൽ വരെ അത് വലിയതോതിൽ സഹായകമായിട്ടുണ്ട്. ഹിറ്റ്ലർ ജൂതന്മാരെ അക്രമിച്ചിട്ടില്ല എന്നല്ല പറഞ്ഞുവരുന്നത്, ഹിറ്റ്ലറുടെ അക്രമണത്തിനിരയായ ജൂതരുടെ കണക്കും പൈശാചികതയും പെരുപ്പിച്ച് കാണിച്ചവയാണ്.  ഹോളൊകോസ്റ്റിനു തെളിവുണ്ടാക്കാൻ പല തരത്തിലുള്ള രചനകൾ സൃഷ്ടിക്കപെട്ടു, അതിൽ പ്രധാനപെട്ടതാണ് ആൻ ഫ്രാങ്കിന്റെ ഡയറികുറിപ്പുകളെന്ന പേരിൽ രചിക്കപെട്ട പുസ്തകം. അതിൽ വിഷയം അവതരിപ്പിക്കുന്നത് മനുഷ്യ മനസ്സിനെ പിടിച്ചുലക്കുന്ന തലത്തിലേക്ക് പോകുന്നു, ഒളിവിൽ ജീവിക്കുന്ന അവസ്ഥയിൽ വളരെ ലളിതമായി മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ അവതരിപ്പിക്കപെട്ട ഡയറികുറിപ്പുകളാണ് ക്രൂരതയെ അനാവരണം ചെയ്യുന്നതിനുള്ളൊരൂ തെളിവ്. കോൺ‌സൻ‌ട്രേഷൻ ക്യാമ്പുകളായ് പറയുന്നത് ശരിക്കും റഷ്യയിലേക്കുള്ള ട്രാൻസിറ്റ് ക്യാമ്പുകളായിരുന്നു. ബെത്സക് തുടങ്ങിയ ക്യാമ്പുകളിൽ നിന്നും കണ്ടെടുക്കാനായത് വളരെ കുറച്ചുപേരുടെ അവശിഷ്ടം മാത്രം. പതിനായിരങ്ങളെ ചുട്ടുകൊന്നതിനു ശേഷം തെളിവുകളില്ലാതിരിക്കാൻ അവശിഷ്ടങ്ങളായ എല്ലുകൾ യന്ത്രങ്ങളുപയോഗിച്ചു പൊടിച്ചു നശിപ്പിച്ചു, അതുകൊണ്ടാണ് കൊല്ലപെട്ടവരുടെ അവശിഷ്ടങ്ങളൊന്നും തെളിവായ് ലഭിക്കാത്തത് പോലും!  ഹോളൊകോസ്റ്റിനു തെളിവുണ്ടാക്കാൻ റഷ്യൻ പ്രവിശ്യകളിൽ ഭക്ഷണ ക്ഷാമത്താൽ കൊല്ലപെട്ടവരുടെ ഫോട്ടോകൾ വരെ മോർഫ് ചെയ്തെടുത്തിട്ടുണ്ട്.

2006 ഒപ്ര വിൻഫ്രെ അവരുടെ ഇരുപത്തിരണ്ട് വർഷത്തെ ടീവിഷോക്കിടയിൽ ഒരിക്കൽ പോലും പറയാത്ത ഏറ്റവും ഗംഭീരമായ ലൌസ്റ്റോറി എന്നു വിവരിച്ചുകൊണ്ട് അവതരിപ്പിച്ചത് ഹെർമൻ റോസൻ‌ബ്ലാറ്റിന്റെ ഒരു രചനയായിരുന്നു. നാസി കോൺ‌സൻ‌ട്രേഷൻ ക്യാമ്പിലെ പെൺ‌കുട്ടിയെ കുറിച്ച് യഥാർത്ഥ കഥയായി അവതരിച്ച ‘എയ്ഞ്ചൽ അറ്റ് ദി ഫെൻസ്’ എന്ന രചന പിന്നീട് സിനിമയായി, ഗ്ലോബൽ ടെലിവിഷനുകൾ ബ്രോഡ്കാസ്റ്റ് ചെയ്തു, അതിനേ ബേസ് ചെയ്തുകൊണ്ട് പത്രങ്ങളിലും ടീവിയിലും ചർച്ചകൾ നടന്നു, ചെറിയ കുട്ടികൾക്കുള്ള പുസ്തകങ്ങളിൽ പോലും ആ ലൌവ് സ്റ്റോറി വ്യത്യസ്ഥമായി അവതരിപ്പിക്കപെട്ടു.  പിന്നീട് ഈ ഹോളൊകോസ്റ്റ് സ്റ്റോറി ഗവേഷകരാൽ പിടിക്കപെട്ടപ്പോൾ പുസ്തകം പ്രസിദ്ധീകരിച്ച Berkely books പ്രസിദ്ധീകരണം നിർത്തലാക്കി. ഹെർമൻ തന്റെ പോളണ്ടിലെ ഓർമ്മകുറിപ്പുകളായി എഴുതിയത് കളവാണെന്ന് കുറ്റസമ്മതം നടത്തുകയും മാപ്പ് പറയുകയും ചെയ്തു.  ഇവിടെ ഹോളൊകോസ്റ്റിനു തെളിവുണ്ടാക്കാൻ ഉപയോഗപെടുത്തുന്ന രീതി ഇത്തരം രചനകളാണ്. അവ ചെറിയ കുട്ടികളുടെ വാക്കുകളായി നമ്മോട് പറഞ്ഞു കൊണ്ടിരിക്കും, നിഷ്കളങ്കരായ കുട്ടികളുടെ ജീവിത വിഷയങ്ങളിലൂടെ അവതരിക്കപെടുമ്പോൾ അത് മനുഷ്യ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തുകയും ചെയ്യും. മനുഷ്യമനസ്സിനോട് സംവദിക്കുന്ന സാഹിത്യ രചനകൾ ചരിത്രമായി അവതരിക്കപെടുക വഴി സത്യവും അസത്യവും കൂട്ടികുഴച്ചത് വായനക്കാരന്റെ മനസ്സിൽ ചരിത്ര സത്യമായി രേഖപെട്ട് കിടക്കും. ബെന്യാമീന്റെ ആട് ജീവിതം വായിക്കുന്നവരുടെ മനസ്സിൽ ഹകീം മരിക്കുന്ന രംഗം എത്ര ഭീകരമായിട്ടാണ് സൃഷ്ടിക്കുന്നത്. സത്യവും അസത്യവും കൂട്ടികുഴച്ച രചനകളെ യാഥാത്ഥ്യമാണെന്ന നിലയിൽ വായിക്കപെടുന്ന ആൻ ഫ്രാങ്കിന്റെ ഡയറി കുറിപ്പുകളാണ് ഹോളൊകോസ്റ്റ് ഡോക്യുമെന്റുകൾക്ക് ഹർമ്മ്യമായ് നില നിൽക്കുന്നത്. റിച്ചാർഡ് ഹാർവുഡ് എന്ന തൂലികാനാമത്തിൽ പ്രസിദ്ധനായ റിച്ചാർഡ് വെറാൾ രചിച്ചടിഡ് സിക്സ് മില്ല്യൻ റിയലി ഡൈ?’ എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നത്അത്യന്തം വിജയം വരിച്ച ഏറ്റവും ഭീകരമായ കെട്ടുകഥഎന്നാണ്. നാസി നിയന്ത്രണത്തിലുള്ള മൊത്തം യൂറോപിലെ ജൂതരുടെ എണ്ണം മൂന്ന് മില്ല്യൺ മാത്രമാകുമ്പോൾ ഹോളൊകോസ്റ്റിൽ ആറ് മില്ല്യൺ കണക്കിനെ ചോദ്യചിഹ്നത്തിൽ നിർത്തുന്നു, പാലയനം ചെയ്തുപോയ മില്ല്യണുകൾ കണക്കിനു ജൂതരെ ചരിത്രത്തിനു പുറത്തു നിർത്തേണ്ടിവരുന്നു. യഥാർത്ഥ്യത്തിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ആന്റി ഹിറ്റ്ലർ അലൈൻ സൃഷ്ടിക്കപെട്ടതാണ് ഹോളോകോസ്റ്റ്. അതിനു വേണ്ട തെളിവുകൾ ആൻഫ്രാങ്കിന്റെ പോലുള്ള ഡയറികുറിപ്പുകളെന്ന പേരിൽ ഡോക്യുമെന്റ് ചെയ്യപെട്ടു. ഹോളൊകോസ്റ്റാണ് സഖ്യരാഷ്ട്രങ്ങളിൽ അമേരിക്കൻ അച്ചുതണ്ടിന്റെ മൃഗീയമായ നടപടിക്കു ജനപിന്തുണയുണ്ടാക്കിയത്. ജപ്പാനിൽ ഫയർ ബോംബിലൂടെയും ആറ്റം ബോംബിലൂടെ ലക്ഷകണക്കിന് ജനങ്ങളെ ചാരമാക്കിയിട്ടും മൃഗീയവും നിഷ്ഠൂരമായ ആക്രമണത്തിന്റെ പേരിൽ ഒരിക്കൽ പോലും അമേരിക്കൻ ജനതക്ക് പശ്ചാത്താപം തോന്നിയിട്ടില്ലെന്നു മാത്രമല്ല, ആനന്ദത്തിലായിരുന്നു. ഭീകരമായ മിഥ്യബോധം ആ സമൂഹമനസ്സിലേക്ക് അത്ര ആഴത്തിലിൽ ഇറങ്ങിയിട്ടുണ്ട്!.

ചരിത്രത്തെ വളച്ചൊടിച്ചവർ സത്യം പുറത്ത് വരുമെന്ന് ഭയക്കുന്നുണ്ടാവണം. പല രാഷ്ട്രങ്ങളും വളരെ മുമ്പ് തന്നെ സംശയങ്ങൾക്ക് മറുപടിപറയാതെ രക്ഷപെടാൻ ഹോളൊകോസ്റ്റിനെതിരെ ശബ്ദിക്കുന്നത് വിലക്കിയിരുന്നു. ഇന്നും ആ മാർഗം പിന്തുടർന്നുകൊണ്ട് പല രാജ്യങ്ങളും ഹോളൊകോസ്റ്റിനെതിരെ സംസാരിക്കുന്നത് നിയമപരമായി വിലക്കികൊണ്ടിരിക്കുന്നു. പാശ്ചാത്യ രാഷ്ട്രങ്ങൾക്ക് സംസാര, അഭിപ്രായ സ്വതന്ത്ര്യം ശത്രു രാഷ്ട്രങ്ങളിൽ നടപ്പിലാക്കിയാൽ മതി!.

ലോകത്ത് ജൂതസമൂഹം മതം മാറ്റത്തിലൂടെ വളരുന്നില്ല. ജൂതമതത്തിൽ നിന്നും മറ്റു മതങ്ങളിലേക്ക് മാറിപോവുകയും ചെയ്തിട്ടുണ്ട്. യൂറോപ്പിൽ നിന്നുള്ള ജൂതർ ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് തന്നെ ബ്രിട്ടീഷ് അധിനിവേശ പലസ്തീനിലേക്ക് കുടിയേറികൊണ്ടിരുന്നു. ഇസ്രായേലിലേക്ക് വന്ന ജൂതർ തങ്ങൾക്ക് പലസ്തീനിൽ മേൽവിലാസം ഉണ്ടാക്കാൻ വേണ്ടി ഹോളൊകോസ്റ്റ് ഉപയോഗപെടുത്തുക വഴി യൂറോപിലെ സ്വന്തം അടിവേരറുത്തു. പലസ്തീനിലേക്ക് ചേക്കേറുക വഴി യൂറോപ്പിലെ ജൂതസമൂഹത്തിനു അസാന്നിധ്യം ചോദ്യം ചെയ്യപെടുന്നത് ഇല്ലാതാക്കാനും ഹോളൊകോസ്റ്റ് കൊണ്ട് സാധ്യമായി. അങ്ങിനെ പലസ്തീനിലേക്ക് കുടിയേറിയ ജൂതർ ആ ഭൂമിയുടെ അവകാശികളുമായി.  പലസ്തീനികളെ കൊന്നൊടുക്കിയും അയൽ രാജ്യങ്ങളിലേക്ക് ആട്ടിയോടിച്ചുമാണ് ആ ഭൂമി കൊള്ളയടിക്കുന്നത്. അതിന് ബ്രിട്ടീഷുകാരുടെ അകമഴിഞ്ഞ സഹായവുമുണ്ടായിരുന്നു. സ്വന്തം ഭൂമിയിൽ നിന്നും മാറിനിൽക്കാത്ത പലസ്തീനികളെ നിഷ്ഠൂരമായി അക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്തപ്പോൾ അതിനെതിരെ നടത്തിയ കലാപങ്ങളിൽ കൊല്ലപെട്ടത് മുഴുവൻ കലാപം നടത്തിയ പലസ്തീനികൾ, പക്ഷെ ചരിത്രം എഴുതിപിടിപ്പിച്ചപ്പോൾ മരിച്ചുവീണ പലസ്തീനികളെ മുഴുവൻ ജൂതരായി മാറി! മറ്റൊരൂ ഹോളൊകോസ്റ്റ് സൃഷ്ടിച്ചെടുത്തു!! മരിച്ചുവീണ പലസ്തീനികളുടെ ഭൂമി മുഴുവൻ ജൂതന്മാർ ഏറ്റെടുത്തു. അതാണ് ആ ഹോളൊകോസ്റ്റിന്റെ പരിണിത ഫലം.

അവഗണനയല്ല, ഇല്ല്യൂഷനാണ് യഥാർത്ഥ അറിവിന്റെ ശത്രു എന്ന് ഭൌതിക ശാസ്ത്രജ്ഞൻ  സിറ്റീഫൻ ഹോക്കിൻസ് പറയുമ്പോൾ നൂറ്റാണ്ടുകൾക്ക് മുമ്പ് യാഥാർത്ഥ്യം വിളിച്ചു പറഞ്ഞ മതങ്ങളൊക്കെ വഴിമാറിപോയിരിക്കുന്നു, പൌരോഹിത്യത്തിനു സമ്പാദിക്കാനുള്ള മാർഗമായി മിഥ്യാബോധത്തെ ഉപയോഗപെടുത്തികൊണ്ടിരിക്കുന്നു. അതിൽ ഹിന്ദുവെന്നൊ ക്രൈസ്തവരെന്നൊ മുസ്ലിംങ്ങളെന്നൊ വ്യത്യാസമില്ല. മിഥ്യാബോധത്തെ വ്യക്തമായി പഠിപ്പിച്ചുകൊടുത്ത മുസ്ലിം സമൂഹത്തിലെ ചിലർ ഇന്നും മാരണ വിഷയത്തിൽ കുടുങ്ങിയിരിക്കുന്നു.  യാഥാർത്ഥമായ അറിവിന്റെ ശത്രുവിനെയാണ് മിഥ്യാബോധം സൃഷ്ടിക്കുന്നത്. പരമോന്നമായ അറിവായ ദൈവ നിഷേധത്തിലേക്കുവരെ അവ അറിയാതെ മനുഷ്യരെ എത്തിക്കും. അതുകൊണ്ട് തന്നെ അത് മിഥ്യാബോധം സൃഷ്ടിക്കുന്നവനും അതിന് കൂട്ട് നിൽക്കുന്നവനും വിശ്വാസികളാവില്ല, അത്തരത്തിലുള്ള നിഷേധികൾക്ക് നരകം വാഗ്ദാനം ചെയ്യപെടുന്നു എന്നതാണ് ഇസ്ലാം പ്രമാണങ്ങളിലൂടെ പറയുന്നത്.

Dec 28, 2012

ശിക്ഷകൾ ശിക്ഷണത്തിനാവണം


ഡൽഹിയുടെ തെരുവ് പ്രതിഷേധങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. ഡൽഹിയിൽ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന വൃത്തികെട്ട അക്രമണം ഇന്നൊ ഇന്നലേയോ തുടങ്ങിയതല്ല, ഗർഭിണിയുടെ വയറിൽ നിന്നും കുഞ്ഞിനെ കുത്തിപുറത്തെടുത്ത കാപാലികൻ അഭിമാനത്തേടെ ഏറ്റുപറഞ്ഞതും നമ്മുടെ നാട്ടിലാണ്. അന്നാരും തെരുവിലിറങ്ങിയില്ല. അതിന് വർഗീയ രാഷ്ട്രീയത്തിന്റെ മാനമുണ്ടായിരുന്നു. രാഷ്ട്രീയവും ജാതിയും മതവും നോക്കാതെ അക്രമികൾ നീതിപൂർവ്വം ശിക്ഷിക്കപെടുകയാണെങ്കിൽ തീർച്ചയായും മാറ്റങ്ങളുണ്ടാവും. പക്ഷെ അധികാരവർഗങ്ങളുടെ ഇടപെടലുകളിൽ നിന്നും അത്തരമൊരു നടപടി പ്രതീക്ഷിക്കാനാവുമൊ? രാഷ്ട്രീയക്കാരും കോർപറേറ്റുകളുമാണ് ക്രിമിനലുകളെ സൃഷ്ടിക്കുന്നത്. എന്ത് തോന്ന്യവാസം ചെയ്താലും രക്ഷപെടാനും രക്ഷിക്കാനും മാർഗങ്ങളുണ്ടാവുമ്പോൾ ക്രിമിനൽ മനസ്സുകൾക്ക് ആവേശം കൂടും. കുറ്റവാളികളെ സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയുണ്ടാവുന്നത് വരെ പല തരത്തിലുള്ള കുറ്റവാളികളും കുറ്റകൃത്യങ്ങളുമുണ്ടായികൊണ്ടിരിക്കും.

ജനാതിപത്യത്തിന് ശക്തികൂട്ടാൻ വേണ്ടി ജയിലുകളിൽ നിന്ന് ലോകസഭയിലേക്കും നിയമസഭയിലേക്കും വന്നുകൊണ്ടിരിക്കുന്ന ക്രിമിനലുകളെ മാറ്റി നിർത്താൻ നിയമമുണ്ടാക്കണം.  ജയിൽ ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുന്ന ക്രിമിനലുകൾ ഭരണകേന്ദ്രങ്ങളിലുണ്ടാകുമ്പോൾ നിയമവും നടപടികളും പ്രഹസനമായി തീരും. ഉദ്യോഗസ്ഥന്മാർ തെറ്റു ചെയ്താൽ കൂടുതൽ കഠിന ശിക്ഷ നൽകിയിരുന്ന കാലത്ത് ചൈനയിൽ കൈകൂലി വാങ്ങാൻ ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നില്ല. ശിക്ഷയെ കുറിച്ചുള്ള ബോധമായിരുന്നു നേർവഴിക്ക് നയിച്ചിരുന്നത്. ശിക്ഷകൾ പ്രഹസനമാകുമ്പോൾ അനീതി പ്രത്യക്ഷപെടുന്നു, നീതി നടപ്പിലാക്കേണ്ടവർ പോലും അനീതി ചെയ്യുന്നത് കൂടുതലായി കാണപെടുന്നു. പട്ടാളക്കാർ ഇറങ്ങിയാൽ അവർക്ക് നിയമം വേറെയാണെന്നൊരൂ ധ്വനി വരെ സമൂഹത്തിലുണ്ട്, സത്യവുമാണ്. പട്ടാളത്തിലുള്ളവരിൽ ചിലരെങ്കിലും അതിക്രമങ്ങൾ ചെയ്യുന്നതിനിത് കാരണമാകുന്നുണ്ട്.  ഡൽഹി പീഡന വിഷയത്തിൽ തെരുവിലിറങ്ങിയ ജനങ്ങളെ കുറിച്ച് അത്ഭുതപെട്ട അരുന്ധതി റോയ് ചോദിച്ചത് സൈന്യവും പോലീസുകാരും ബലാത്സംഗം ചെയ്ത സ്ത്രീകളുടെ വിഷയത്തിൽ എത്രപേർ സമരത്തിനിറങ്ങിയിട്ടുണ്ടെന്നാണ്. ദൽഹിയിൽ പോലും ഇന്നലെ തുടങ്ങിയതല്ല സ്ത്രീകൾക്കെതിരെയുള്ള അക്രമണം, ഇപ്പോൾ ഇരയായത് സമ്പന്ന കുടുംബത്തിലെ ഉന്നതകുലജാതയായത് കൊണ്ടാണെന്നും അരുന്ധതി തുറന്നടിക്കുന്നു. അരുന്ധതിയെപോലുള്ളവർക്ക് അങ്ങിനെയൊക്കെ പറയാനുള്ള ഊർജ്ജം ലഭിച്ചിട്ടുണ്ട്, അത്തരം പ്രഖ്യാപനങ്ങൾ നടത്തിയത് സൊസൈറ്റിയിൽ അത്ര തന്നെ സ്വാധീനമില്ലാത്തവരായിരുന്നു എങ്കിൽ അതുമതിയാകുമായിരുന്നു പുലിവാല്. മനസ്സിലാക്കിയ സത്യങ്ങള് തുറന്നു പറഞ്ഞതിന്റെ പേരിൽ ശാഹിന എന്ന ലേഖിക എന്തെല്ലാം നൂലാമാലകളിൽ പെട്ടു! രാജ്യത്ത് രണ്ടു തരം നീതി രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്നു. അത്തരം ചില ‘മാനസ്സിക രോഗി’കളുടെ കേസുകള് ഈ അടുത്ത് നാം അറിഞ്ഞതാണ്.

സമൂഹം ഇടപെടുന്നത് രാഷ്ട്രീയവും ജാതിയും മതവും നോക്കിയാണ്, അത്തരത്തിൽ വർഗീകരിക്കപെട്ട മനസ്സുകളാണ് സമൂഹത്തിനുള്ളത്. ഡൽഹിയിലെ പാവം പെൺകുട്ടിയെ ക്രൂരമായ് പീഢിപ്പിച്ചതിനെതിരെ അനിയന്ത്രിതമായ പ്രതികരണമുണ്ടായി, ഇത്തരം പ്രതിഷേധങ്ങൾ എല്ലാ സ്ത്രീ അതിക്രമണങ്ങൾക്കുമെതിരെ ഉയരുകയാണെങ്കിൽ എന്നോ നാട് നന്നാവുമായിരുന്നു.  ബഷീർ വള്ളിക്കുന്ന് എഫ്.ബി.യിൽ സ്റ്റാറ്റസിട്ടത് പോലെ, സ്ത്രീ പീഢനങ്ങൾക്കെതിരെ പ്രതിഷേധിക്കാന്‍ ഡൽഹിയില്‍ തടിച്ചു കൂടിയ ലക്ഷക്കണക്കിന്‌ ചെറുപ്പക്കാരെങ്കിലും സ്ത്രീകളെ പീഢിപ്പിക്കാതെയിരുന്നിരുന്നെങ്കില്‍ ഡൽഹി എന്നേ നന്നായേനെ.

കുറ്റവാളികൾ ശിക്ഷിക്കപെടണമെന്നതിൽ ലോകത്ത് രണ്ടഭിപ്രായമില്ല. ശിക്ഷാവിധികളിലാണ് അഭിപ്രായ വ്യത്യാസങ്ങളുള്ളത്. ശിക്ഷ എന്ന ശിക്ഷണം ശിക്ഷിതനുമാത്രമല്ല, പൊതു സമൂഹത്തിന് ശിക്ഷാ നടപടികളെ കുറിച്ചുള്ള ബോധമുണ്ടാകാനാണ്. ചില പ്രത്യേക വിഷയങ്ങളിൽ അപരാധിയുടെ ശിക്ഷണത്തിനപ്പുറം സമൂഹത്തിന് പാഠമാകാനാണ് വധശിക്ഷകൾ നടപ്പിലാക്കുന്നത്, അത് മനുഷ്യ ജീവന്റെ പവിത്രത മാനിക്കപെടാൻ വേണ്ടിയാണ്. ഈ അടുത്ത് തൂക്കികൊന്ന കസബിന്റെ ശിക്ഷാ നടപടിയും അത്തരത്തിലുള്ളതാണ്. കസബിനെ ജയിലിലാക്കിയതിന് ശേഷം മനം മാറ്റം വന്നതൊ, തെറ്റു മനസ്സിലാക്കുകയും തെറ്റുകളിൽ പശ്ചാതാപം തോന്നിയതോ ശിക്ഷാമുറകളിൽ നിന്നും ഒഴിവാകാൻ കാരണമല്ല, കാരണം അത്തരം സന്ദർഭങ്ങളിൽ ശിക്ഷ നൽകുക വഴി ശിക്ഷണം നടപ്പിലാക്കുന്നത് ശിക്ഷിതനെ മാത്രമല്ല, സമൂഹത്തെയാണ്.  ജീവിത വസന്തമായ യുവത്വത്തിന്റെ ചോരത്തിളപ്പിൽ നിഷ്ഠൂരമായി കൊന്നൊടുക്കിയത് ഒരിക്കൽ പോലും ജീവിതത്തിൽ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത കുറേ പാവം മനുഷ്യരെയായിരുന്നു. അതിനുള്ള തക്ക ശിക്ഷ കോടതിയിൽ നിന്നും കൊലകയറിലൂടെ കസബ് നേടിയെടുത്തപ്പോൾ അവൻ പാടികൊണ്ടിരിക്കുകയായിരുന്നു, ഹം ഛോഡ് ചലെ.. എന്നു തുടങ്ങിയ മുകേഷിന്റെ പാട്ട് ആത്മാവിൽ നിന്നുരുവിട്ട് കൊണ്ടിരുന്നത് അവനെ കുറിച്ച് ലോകം ഓർക്കരുതെന്ന് പറഞ്ഞുകൊണ്ടാണ്, ആ പാട്ടിന്റെ വരികൾ പറയുന്നതുമതാണ്. എന്നാൽ അവനു നൽകിയ ശിക്ഷ അവനെ തിരുത്താനല്ല, അത് ജീവിച്ചിരിക്കുന്ന സമൂഹത്തിന് പാഠമാകാനാണ്. അതുകൊണ്ട് തന്നെ കസബുമാർ ഓർമ്മിക്കപെടണം, എന്തിന് തൂക്കുകയറിലേറ്റി കൊന്നതെന്നും മനുഷ്യ സമൂഹം ഓർത്തുകൊണ്ടിരിക്കണം.  മനുഷ്യത്വമില്ലാത്ത അക്രമണങ്ങൾക്കൊരിക്കലും മാപ്പ് ലഭിക്കില്ലെന്നു മാത്രമല്ല നിഷ്ഠൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന പാഠം തെറ്റുകളിൽ നിന്നും മനുഷ്യനെ മാറ്റി നിർത്തട്ടെ.

വധശിക്ഷ ഒഴികെയുള്ള ശിക്ഷകൾ ശിക്ഷണങ്ങളായാൽ കുറ്റവാളിയിൽ മനപരിവർത്തനം സാധ്യമാകും. അതിനുള്ള സാഹചര്യങ്ങൾ ജയിലുകളിൽ സൃഷ്ടിക്കപെടണം. എന്നാൽ നമ്മുടെ നാട് അടക്കം പല രാഷ്ട്രങ്ങളിലും ജയിലുകളാണ് കുറ്റവാളിയെ സൃഷ്ടിക്കുന്നത്, മനപരിവർത്തനമുണ്ടാകുന്നത് കുറ്റവാസനയിലേക്കാണ്, ജയിലുകളും ജയിൽ വാർഡന്മാരും ഇടപെടുന്ന രീതിയും സൃഷ്ടിക്കുന്ന പരിതസ്ഥിതി അത്തരത്തിലാണ്. അതിൽ നിന്നും മാറ്റമുണ്ടാവണമെങ്കിൽ ഉദ്യോഗസ്ഥന്മാരുടെ മനസ്സ് മാറുകയും കുറ്റവാളികൾക്ക് വായിക്കാനും അറിവ് നേടാനും അവസരങ്ങളും ജോലിചെയ്ത് നല്ല മാർഗത്തിലൂടെ സമ്പാദിച്ചു ശീലിക്കാനും ഉതകുന്നതായിരിക്കണം. അങ്ങിനെ അവസരങ്ങളെ പോസിറ്റീവായി ഉപയോഗപെടുത്താൻ ട്രൈനിങ്ങുകളും കൌൺസിലിങ്ങുകളും ഉണ്ടെങ്കിൽ വലിയ മാറ്റങ്ങളുണ്ടാവും. ജയിലുകളിലുള്ളവരെ അദ്ധ്വോന ശീലരാക്കുന്നതിനും അതുവഴി സമ്പാദന ശീലമുണ്ടാക്കുന്നതിനും വേണ്ടി പല തരത്തിലുള്ള തൊഴിലുകൾ നൽകുന്നുണ്ട്. അത് ദുർവിനിയോഗം ചെയ്യപെടാനും പാടില്ല.

അമേരിക്ക ശീതയുദ്ധത്തിനുവേണ്ടി നിർമ്മിച്ച ആയുധപുരകൾ പിന്നീട് പ്രൈവറ്റ് ജയിലുകളായി മാറിയതിനു പിന്നിൽ കോർപറേറ്റ് കമ്പനികളും അവരെ നയിക്കുന്ന അധികാരവർഗങ്ങളുമായിരുന്നു. പൌരന്മാരെ തൊലിയുടെ നിറം നോക്കി അകാരണമായി അക്രമിക്കുകയും കുറ്റങ്ങൾ ചാർത്തി ജയിലിലടക്കുകയും ചെയ്യാൻ പ്രൈവറ്റ് ജയിലുകൾക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള ഉദ്ദ്യേഗസ്ഥന്മാർക്ക് അനുമതിയുണ്ടായിരുന്നു. വഴിയിൽ കണ്ടവരിലെല്ലാം അകാരണമായി കേസ് ചാർജ്ജ് ചെയ്തുകൊണ്ട് പ്രൈവറ്റ് ജയിലുകൾ നിറക്കുകയും വളരെ കുറഞ്ഞ പ്രതിഫലത്തിൽ അവരെ ജോലി ചെയ്യിപ്പിക്കുക എന്ന തന്ത്രം നടപ്പിലാക്കുകയും ചെയ്തു. ജയിലിന് പുറത്ത് ഡോളറുകൾ മണിക്കൂറിന് നൽകണമെങ്കിൽ ജയിലിനുള്ളിലുള്ളവർക്ക് അതിന്റെ പത്തിലൊന്ന് പോലും നൽകേണ്ടതില്ലായിരുന്നു. പ്രൈവറ്റ് ജയിലുകൾ വഴി കോർപ്പറേറ്റ് കമ്പനികൾ പല പ്രോഡക്റ്റുകളും നിർമ്മിച്ചു ലോകത്ത് വിതരണം ചെയ്തു വമ്പിച്ച ലാഭമുണ്ടാക്കി. ഭരണകൂടത്തിന്റെ ലക്ഷ്യം മാറുമ്പോൾ ജയിലുകൾ ചൂഷണത്തിന്റെതായ് മാറുന്നു.

ശീതയുദ്ധത്തിനു ശേഷമാണ് സ്വന്തം ജനങ്ങളെ പോലും അകാരണമായി കൊള്ളയടിക്കുന്ന സംസ്കാരം അമേരിക്കൻ ഭരണകൂടത്തിനുണ്ടായത്. മുമ്പ് വർണ്ണവിവേചനം ഉണ്ടായിരുന്ന കാലത്തും അക്രമങ്ങളും അനീതികളും ഉണ്ടായിരുന്നെങ്കിലും ചൂണത്തിന്റെ കോർപറേറ്റ് ചിന്തകൾ ഭരണകൂടത്തെ ഭരിച്ചിരുന്നില്ല. മാൽകം എക്സിനെ പോലുള്ള കരുത്തുറ്റ സമുദായ പോരാളികൾ സൃഷ്ടിക്കപെട്ടത് ജയിലുകളിൽ നിന്നായിരുന്നു. ചെറുപ്പത്തിൽ തന്നെ വർണ്ണ വെറിയന്മാരുടെ കൈകളാൽ പിതാവ് നഷ്ടപെട്ട മാൽകം പിന്നീട് ന്യൂയോർക്കിന്റെ തെരുവ് പുത്രനായി അക്രമിയായിട്ടാണ് വളരുന്നത്. അതിനുശേഷം കുറ്റവാളിയായി ശിക്ഷിക്കപെട്ട് ജയിലിലെ ലൈബ്രറിയിലൂടെ അറിവിന്റെ ലോകത്തേക്ക് എത്തപെടുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞു, ജയിൽ മോചനത്തിനുവേണ്ടി സഹോദരി മാൽകമിനെ സമീപിച്ചപ്പോൾ പുറത്തുവരാൻ തയ്യാറായില്ലെന്നും കൂടുതൽ വലിയ ലൈബ്രറി സൌകര്യമുള്ള ജയിലിലേക്ക് മാറ്റുന്നതിനു വേണ്ടി ശ്രമിക്കണമെന്നാണ് ആവശ്യപെട്ടത്. അങ്ങിനെ അറിവിന്റെ, വായനയുടെ ലോകത്ത് എത്തുകയും അടിച്ചമർത്തപെട്ട സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കാൻ മാത്രം കരുത്താർജ്ജിക്കുകയും ചെയ്തു. പ്രസിഡന്റ് കെന്നഡി കൊല്ലപെട്ടപ്പോൾ ന്യൂയോർക്ക് ടൈംസിൽ മാൽകമിന്റെ വാക്കുകളായിരുന്നു ഏറെ ചർച്ചചെയ്യപെട്ടത്.

വായനലൂടെ, വിദ്യാഭ്യാസത്തിലൂടെ കരുത്താർജ്ജിക്കുകയും പൊതുസമൂഹത്തിന്റെ മുന്നിലേക്ക് വന്നെത്തുവാനും ലൈബ്രറി അടക്കമുള്ള വിദ്യഭ്യാസ സംവിധാനങ്ങളൊരുക്കുകയും നല്ല അറിവുകളുടെ ലോകത്തേക്ക് കുറ്റവാളികളെ തിരിച്ചുവിട്ടുകൊണ്ട് പോസിറ്റീവായ് ഉപയോഗപെടുത്താനുമായാൽ ജയിലുകളിൽ നിന്നും പുറത്തുവരുന്നതിൽ നല്ലൊരൂ ഭാഗം സാമൂഹിക ബോധമുള്ളവരായിരിക്കും. ജയിലുകൾ സാമൂഹിക പരിവർത്തന പരിഷ്കരണ കേന്ദ്രങ്ങളുമാവും. നല്ല അറിവുകൾ നേടിയവരിൽനിന്നെ നല്ല പ്രവർത്തികളുണ്ടാവൂ.

മലയാളം ന്യൂസ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Dec 8, 2012

കരകേറുന്ന കോർപറേറ്റുകൾ


 
ലോകത്ത് ആദ്യമായി നിയമങ്ങൾ എഴുതിവെച്ചത് ഉർ എന്നും സുമേറിയൻ ഭാഷയിൽ ഉരിം എന്നുമറിയപെടുന്ന ഇന്നത്തെ ഇറാഖിലാണ്. ബി.സി. ഇരുപതാം നൂറ്റാണ്ടിലാണത്. അപരാധത്തിനുള്ള ശാസനകളാണ് അതിലുള്ളത്. അതിന് ശേഷം ബാബിലോണിയൻ രാജാവായ ഹമ്മുറാബി രേഖപെടുത്തിയതും നടപ്പിലാക്കിയതുമായ നിയമങ്ങളാണ് ലോകത്തെ ആദ്യത്തെ ബൃഹത്തായ നിയമം. ഹമ്മുറാബി രേഖകളിൽ പകുതിയോളം ഉടമ്പടികളാണ്. കാളവണ്ടിക്കാരൻ മുതൽ വൈദ്യന്മാർക്കുള്ള വേതനത്തെ കുറിച്ചും മറ്റു വ്യവഹാരങ്ങൾ, ബാധ്യതകൾ, കുടുംബ ബന്ധങ്ങൾ, പിന്തുടർച്ചാവകാശം, വൈവാഹികം, വിവാഹമോചനം, പിതൃത്വം, ലൈംഗിക പെരുമാറ്റ രീതികൾ തുടങ്ങി സമൂഹത്തെ ചിട്ടപെടുത്താനുള്ള നിയമത്തിൽ ഭൂസ്വത്തുക്കളെ കുറിച്ചുവരെ പ്രതിപാദിക്കുന്നുണ്ട്ഭൂസ്വത്തായി അനുഭവിക്കാനും വ്യവഹാരം നടത്താനും നിയമങ്ങൾ ലോകത്ത് പലതും വന്നെങ്കിലും ഭൂനിയമം ലംഘിക്കപെടുന്നിന്റെ പേരിൽ വധശിക്ഷ വിധിക്കുന്നത് ലോകത്ത് ആദ്യമായി പലസ്തീൻ ഭൂമിയുടെ പേരിലായിരിക്കും.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഭൂമി വില്പന നടന്നിരുന്നു. മിഡിലീസ്റ്റിൽ അശാന്തിയുടെ വിത്തുപാകാൻ അന്ന് ഭൂമി വാങ്ങി കൂട്ടിയത് മുഴുവൻ ജൂതന്മാരായിരുന്നു. ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നും പലസ്തീനിലേക്ക് വന്നവർ വാങ്ങികൂട്ടിയ ഭൂമിയിൽ ബിസിനസ് നടത്തുകയായിരുന്നില്ല ലക്ഷ്യം, വീട് പണിത് അവിടെ താമസമാക്കാനാണ് ഉപയോഗിച്ചത്. പലസ്തീൻ അതോറിറ്റിയെ സംബന്ധിച്ച് അതത്ര വലിയ കാര്യമായിട്ടെടുത്തില്ല, കാരണം ഫലസ്തീൻ സെമിറ്റിക് മതക്കാരായ ജൂതന്മാരുടെയും ക്രൈസ്തവരുടേയും മുസ്ലിംങ്ങളുടേയും പുണ്ണ്യഭൂമിയായിരുന്നു. അതൊകൊണ്ട് തന്നെ മുസ്ലിംങ്ങളായ പലസ്തീനികൾ മറ്റു മതസ്ഥരുടെ അവകാശങ്ങൾ വെച്ചുകൊടുത്തുകൊണ്ട് അവിടെ ഭൂമിവാങ്ങാനും താമസിക്കാനും അനുവാദം നൽകി. ഈ അവസരം മുതലെടുത്തായിരുന്നു ജൂതന്മാർ പലസ്തീനിൽ ഭൂമിവാങ്ങികൂട്ടിയത്. അവർ പല ഭാഗങ്ങളും വാങ്ങികൂട്ടി അവരുടേത് മാത്രമായ ചെറിയ പ്രദേശങ്ങൾ സൃഷ്ടിച്ചു, അതിനെ ബേസ് ചെയ്താണ് പിന്നീട് ബ്രിട്ടൻ രാഷ്ട്രീയം കളിച്ചതും പലസ്തീൻ കീഴടക്കി ഇസ്രായേൽ എന്ന ജൂത രാഷ്ട്രം സ്ഥാപിച്ചതുമെല്ലാം. അതിനാൽ തന്നെ അറബ് ഇസ്രായേൽ യുദ്ധത്തിന് ശേഷം സ്ഥാപിതമായ ട്രാൻസ്ജോർദ്ദാൻ ഭൂനിയമങ്ങൾ വളരെ കർശനമാക്കി. അതിന്റെ ഭാഗമായിട്ടാണ് ഇസ്രായേലിനും സാമ്രാജ്യത്വ ശക്തികളെ പിന്തുണക്കുന്ന കോർപറേറ്റുകൾക്കും ഭൂവില്പന നടത്തിയാൽ അതിന് വധശിക്ഷ നൽകുമെന്ന് നിയമമുണ്ടാക്കിയത്.

യുദ്ധത്തിലൂടെ ഭൂമി പിടിച്ചടക്കുന്നത് തുടർന്നും ലോകത്തിന്റെ പല ഭാഗങ്ങളിൽ നടന്നു. രണ്ട് ലോകമഹായുദ്ധങ്ങക്ക് ശേഷം യുനൈറ്റഡ് നാഷന്റെ രൂപീകരണത്തോട് കൂടിയാണ് കുറച്ചെങ്കിലും കുറവുണ്ടായത്. അതിന് ശേഷം പലയുദ്ധങ്ങളും നടന്നെങ്കിലും പഴയത് പോലെ ലോക ശക്തികൾക്ക് മറ്റു രാജ്യങ്ങൾ പിടിച്ചടക്കുക അത്ര എളുപ്പമായിരുന്നില്ല, യുദ്ധങ്ങളിലൂടെ അമേരിക്ക ചില രാഷ്ട്രങ്ങളിൽ പാവ സർക്കാരുകളെ അവരോധിച്ചത് തന്നെ പല കുതന്ത്രങ്ങളിലൂടെയുമാണല്ലൊ, അത്തരത്തിലുള്ള കുതന്ത്രങ്ങൾ എല്ലാ രാജ്യത്തും നടപ്പാക്കാൻ കഴിയില്ല എന്നതിനാൽ സാമ്രാജ്യത്വ അജണ്ടകൾ മൂന്നാം ലോക രാഷ്ട്രങ്ങളിൽ നടപ്പിലാകാതെ പോകുന്നില്ല, ജനങ്ങൾക്ക് അറിയാനാവാത്ത വ്യത്യസ്ത മാർഗത്തിലൂടെ അവർ അജണ്ടകൾ നടപ്പാക്കികൊണ്ടിരിക്കുന്നു എന്നുമാത്രം. അതിൽ പ്രധാനപെട്ട മാർഗമാണ് ഇന്ന് കോർപറേറ്റുകളുടെ ഭൂമി കച്ചവടം. രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിന്  പുറത്ത് നിന്നുള്ള നിക്ഷേപകരെ സ്വാഗതം ചെയ്തുകൊണ്ട്  ‘വളർച്ച‘യുടെ കണക്ക് പറയാൻ ആക്രാന്തം കാണിക്കുന്ന വിഢികളായ ‘ഭരണ കേന്ദ്ര‘ങ്ങൾ ഭൂമാഫിയകളുടെ പാതസേവകരാവുകയാണ്! കഷ്ടം. വിദേശ മുതൽമുടക്കുകളിറക്കുന്നതിൽ ഭക്ഷ്യ കാർഷിക മേഖലയെങ്കിലും ഒഴിവാക്കിയില്ലെങ്കിൽ കോർപ്പറേറ്റ് രാക്ഷസവേരുകൾ പാവപെട്ടവന്റെ കാർഷികഭൂമിയുടെ അടിവയറ്റിലേക്ക് ആഴ്ന്നിറങ്ങി ഊറ്റി സകലതും കുടിക്കുമെന്ന് മാത്രമല്ല കാൻസർ പടരുന്നത് പോലെ ഓരോ കാർഷിക മേഖലയും തകർത്തെറിഞ്ഞുകൊണ്ട് ഭൂമിയുടെ നിയന്ത്രണം കോർപറേറ്റുകളുടെ കൈകളിലാക്കുകയും ചെയ്യും.

ഭൂമി വില്പനയിൽ ദുബൈ തുടങ്ങിയ ബിസിനസ്സ് ഹബ്ബുകൾ മുതൽ സാമ്പത്തികമായ് പൊട്ടിപൊളിഞ്ഞ ഗ്രീസ് വരെയുണ്ട്. 2010ൽ സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറാൻ ഗ്രീസ് എടുത്ത തീരുമാനം തങ്ങളുടെ കൈവശമുള്ളതും ടൂറിസ്റ്റുകളുടെ ഉല്ലാസ കേന്ദ്രവുമായ ഐലന്റ് വിൽക്കാനാണ്. ഒരു നിശ്ചിത വർഷത്തേക്ക് ലീസിനാണ് വില്പന. അവിടെ ഭൂമി വാങ്ങിയവരധികവും റഷ്യക്കാരും ചൈനകാരുമാണ്മിഡിൽ ഈസ്റ്റ് മുതൽ ഗ്രീസ് വരെയുള്ള  ഭൂമി കച്ചവടത്തിനു പിന്നിൽ ബിസിനസ് പ്ലാനിങ്ങുകളാണ്. അവയൊന്നും അത്രതന്നെ സാമൂഹിക ജീവതത്തെ ബാധിക്കുന്നില്ല, എന്നാൽ ആഫ്രിക, ഏഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കോർപറേറ്റുകൾ മില്ല്യൺ കണക്കിന് ഹെക്ടർ കൃഷിഭൂമിയാണ് വാങ്ങികൂട്ടുന്നത്. അതിൽ അധിക കോർപറേറ്റുകൾക്ക് പിന്നിലും സാമ്രാജ്യത്വ രാഷ്ട്രങ്ങളാണ്. ദീർഘ കാലാടിസ്ഥാനത്തിലാണ് പാട്ടങ്ങളെന്ന ഓമനപേരിൽ കൃഷിഭൂമികൾ വാങ്ങി കൂട്ടുന്നത്. ഇങ്ങിനെ പാട്ടത്തിന് നൽകുന്ന ഭൂമിയുടെ കണക്ക് വളരെ ഭീതിപെടുത്തുന്നതാണ്. ആഫ്രികയിൽ ഗ്ലോബൽ ലാന്റ് പ്രൊജക്റ്റ് എന്നോമനപേരിലറിയപെടുന്ന കോർപറേറ്റ് കമ്പനി 27 രാജ്യങ്ങളിൽ നൂറ് കണക്കിന് ഇടപാടുകളിലായി 65 മില്ല്യൺ ഹെക്ടർ ഭൂമിയാണ് തുഛ വിലക്ക് പാട്ടവ്യവസ്ഥയിൽ കരസ്ഥമാക്കിയിരിക്കുന്നത്. എന്തുകൊണ്ട് ഇത്തരത്തിൽ വലിയ തോതിൽ ലോകത്ത് ഇവർ ഭൂമികൾ വാങ്ങി കൂട്ടുന്നത് എന്നത് വളരെ ഗൌരവത്തോടെ ആലോചിക്കേണ്ടതാണ്.

കോർപറേറ്റുകൾ പ്രധാനമായും ഇപ്പോൾ ലക്ഷ്യമിടുന്നത് ഭക്ഷണ ധാന്യം, ജൈവ ഇന്ധനം  (ബയോഫ്യുവൽ) എന്നീ രണ്ട് കാര്യങ്ങളിലാണ്. പാശ്ചാത്യ രാഷ്ട്രങ്ങൾ ഇന്ന് പ്രധാനമായും ലക്ഷ്യം വെക്കുന്നത് ബയോഫ്യുവലുകളിലാണ്. ലോകത്തിന് ഭീഷണിയായ നിലനിൽക്കുന്ന കാർബൺ (മുമ്പ് ഇവിടെ വിവരിച്ചിട്ടുണ്ട്) പ്രസരണത്തിന് നിയന്ത്രണങ്ങൾ വരുത്താൻ പോകുന്നു.  യൂറോപ്യൻ യൂണിയൻ 2020 ആകുമ്പോഴേക്ക് 10 ശതമാനം ബയോ ഫ്യുവലിലേക്ക് മാറ്റപെടുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞുആയതിനാൽ ഭക്ഷ്യ ധാന്യങ്ങളുടെ സെക്യൂരിറ്റിയായിരിക്കാം ഇങ്ങിനെ ലോകത്ത് സാമ്രാജ്യത്വ ശക്തികൾ ഭൂമികൾ വാങ്ങികൂട്ടാനുള്ള പ്രധാന കാരണം. ലോകത്ത് ജനസംഖ്യ കൂടുതലുള്ള പല രാഷ്ട്രങ്ങളും ജനങ്ങളുടെ ഭക്ഷണ വിഷയത്തിൽ ഗൌരവമായി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ  ലോകത്ത് ഭക്ഷ്യധാന്യങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചിരുന്നു. ലോക ജന സംഖ്യ വർദ്ധനവും കാർഷിക ഭൂമികളില്ലാതാവുന്നതും ഭക്ഷ്യധാന്യങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നു.  വിശക്കുന്ന ജനത അസന്തുഷ്ട ജനത എന്നല്ലെ, അതിനിടക്ക് ഭക്ഷ്യധാന്യങ്ങൾ ഇന്ധന ആവശ്യങ്ങൾക്ക് മാറ്റപെട്ടാൽ ലോകത്ത് ഭക്ഷ്യ ക്ഷാമവും വിലകയറ്റവും രൂക്ഷമാകും. സൌദി അറേബ്യയെ പോലുള്ള ചില രാഷ്ട്രങ്ങൾ ദീർഘ ദൃഷ്ടിയോടെ അത് മുന്നിൽ കണ്ടുകൊണ്ട് കാർഷിക മേഖലയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കത്തക്ക പദ്ധതികളാണ് അസൂത്രണം ചെയ്തിരിക്കുന്നത്.

ഇന്ത്യയെ പോലുള്ള ലോക ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന രാഷ്ട്രങ്ങൾക്ക് അവിടെയുള്ള ജനങ്ങളെ തീറ്റിപോറ്റാനുള്ള ധാന്യങ്ങൾ വിളവെടുക്കാനുള്ള ഭൂമിയില്ലാതായികൊണ്ടിരിക്കുന്നു. ധാന്യശേഖരണ ശേഷി (Stockpile) വർദ്ധിപ്പിച്ചെങ്കിലും സംഭരിക്കുന്നതിൽ ശുചിത്വശാസ്ത്രം വേണ്ട ഗൌരവത്തോടെ സ്വീകരിക്കുന്നില്ലെന്നതിന് തെളിവാണ് എലികളെ പോലുള്ള ക്ഷുദ്ര ജീവികളുടെ താവളമായ് മാറുന്നത്. ചില സന്ദർഭങ്ങളിൽ റേഷൻ കടകളിൽ പോലും എത്തുന്നത് അതിന്റെ അവശിഷ്ടങ്ങളാണ്. വിതരണാസൂത്രത്തിലും എത്രയോ മാറ്റങ്ങൾ അനിവാര്യമാണ്. ഇന്നും പട്ടിണികിടക്കുന്ന പാവപെട്ടവർ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഉണ്ടായിരിക്കെ കരിഞ്ചന്തകളിലൂടെയാണ് നല്ലൊരൂ ശതമാനം വിതരണം ചെയ്യപ്പെടുന്നത്.  അഴിമതിയിൽ മലീമസമായ ഇന്ത്യൻ രാഷ്ട്രീയം ഭക്ഷ്യധാന്യ ഉല്പാദന, സംഭരണ, വിതരണ വിഷയങ്ങളിൽ പുറംതിരിഞ്ഞു നിൽക്കുന്നു എന്നുമാത്രമല്ല, ഉള്ള കൃഷിയിടം പോലും ബഹുരാഷ്ട്ര കുത്തകകൾക്ക് തീറെഴുതി കൊടുക്കുകയാണിന്ന്. അത് വളരെ ഗൌരവത്തോടെ കാണേണ്ടതുണ്ട്.

ലോക ബാങ്കിന്റെ സഹായത്തോടെ പാശ്ചാത്യ രാഷ്ട്രങ്ങൾ ബയോ ഫ്യുവലിന് വേണ്ടി ഇറങ്ങിതിരിക്കുമ്പോൾ അത് മൂന്നാം ലോകത്ത് ഒരു ബില്ല്യണിൽ പരം ജനങ്ങളെയാണ് നേരിട്ട് ബാധിക്കുക. ഇന്ത്യയിൽ പല ഭാഗങ്ങളിലുള്ള കൃഷിഭൂമികളിൽ കോർപറേറ്റ് കമ്പനികളുടെ വേരുകളാഴ്ന്നിറങ്ങികഴിഞ്ഞുബാംഗ്ലൂരിൽ നിന്നും 250 കിലോമീറ്റർ അകലെ ഹസ്സൻ എന്ന വില്ലേജിൽ കഠിനാദ്ധ്വാനികളായ പാവം കർഷകരുടെ വിശാലമായ കൃഷിഭൂമിപോലും തീറെഴുതികൊടുത്തിരിക്കുന്നു! ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് വസിക്കുന്ന, ദരിദ്ര നാരായണമാരുടെ ഏക ആശ്രയമായ കാർഷികഭൂമിയാണ് മൾട്ടി നാഷണൽ കോർപറേഷനുകൾക്ക് പതിച്ചു നൽകുന്നത്. അത്തരം ഭൂമികളിൽ തഴച്ചു വളരുന്ന കോർപ്പറേറ്റുകൾ കർനിവോർസ് ചെടികളെപോലെ കർഷകസമൂഹത്തിന്റെ നീരും ചോരയും കുടിച്ചു വളരും. ജനങ്ങൾക്കും രാഷ്ട്രത്തിനുമുണ്ടാക്കുന്ന അതിന്റെ അനന്തര വിപത്ത് വിവരണാധീതമായിരിക്കും. ആരുണ്ടിത് ശ്രദ്ധിക്കാൻ?

[മഴവില്ല് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിച്ചത്. മറ്റു ലേഖനങ്ങളും രചനകളും മഴവില്ല് സൈറ്റിൽ നിന്നും വായിക്കാം.]
മലയാളം ന്യൂസ് ദിനപത്രത്തിലും ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്



Related Posts Plugin for WordPress, Blogger...