Jan 14, 2012

ജീവന് വിലപറയുന്ന വൈറസുകള്‍




ലോക ജനസംഖ്യയുടെ രണ്ടിലൊന്ന് ഭാഗം മനുഷ്യരെ കൊല്ലാൻ മാത്രം കഴിവുള്ള വൈറസുകൾ ഇന്ന് നിർമ്മിക്കപെട്ടിട്ടുണ്ട്. അവ ലാബുകളിൽ ഉറങ്ങികിടക്കുകയാണ്. ബയോടെറിസം ഭീതിയോടെ ഉറ്റുനോക്കുന്ന കാലത്ത് ഇത്തരം വൈറസുകൾ നിർമ്മികപെടുന്നത് പാശ്ചാത്യ രാഷ്ട്രങ്ങളിലാണെന്നു വരുമ്പോൾ ബയോടെറൊറിസത്തെ ആരാണ് പ്രോത്സാഹിപ്പിക്കുന്നതെന്നത് വ്യക്തം. എന്നാൽ ടെറിസം അത് ചിലരിലേക്ക് മാത്രം ചേർക്കപെട്ട വാക്കുകളായതിനാൽ ലോകത്ത് ഇത്തരം രാഷ്ട്രങ്ങൾ ചർച്ച ചെയ്യപെടുന്നില്ല.

മനുഷ്യ നിർമ്മിതമാണ് H5N1 വൈറസ്ബയോടെറൊറിസം വിദഗ്ദ്ധർ പറയുന്നത് H5N1 bird flu   വൈറസിനെ ജെനറ്റികലായി മാറ്റം വരുത്തി വളരെ വ്യാപിക്കുന്ന തരത്തിലാക്കിയിട്ടുണ്ടെന്നാണ്. അവ നിർമ്മിച്ചത് നെതർലാന്റിലെ റോട്ടർഡാം എറാസ്മസ് മെഡിക്കൽ സെന്ററിലെ റോൺ ഫോഷ്യർ തന്റെ പരിശ്രമങ്ങളെ കുറിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ മെൽറ്റയിൽ നടന്ന ഇൻഫ്ലുവൻസ കോൺഫറൻസിൽ പബ്ലികിനു മുന്നിൽ നിരത്തിയതാണ്. അദ്ദേഹം പറയുന്നത് വളരെ പരിശ്രമത്തിലൂടെയാണ് പക്ഷികളിലും മൃഗങ്ങളിലും  പരീക്ഷണം നടത്തിയതെന്നും വളരെ അപൂർവ്വമായെ മനുഷ്യരിലേക്ക് വ്യാപിക്കുകയുള്ളൂ എന്നുമാണ്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഏഷ്യയിൽ വ്യാപിച്ച പക്ഷിപനി 600ൽ പരം കേസുകൾ റിപോർട്ട് ചെയ്യപെട്ടിട്ടുണ്ട്. എന്നാൽ H5N1  പ്രത്യേകിച്ചും ക്രൂരമായതാണ്. Fouchier മെഡികൽ ടീമിലെ ഗവേഷകർ ഇൻഫ്ലുവൻസക്ക് കാരണമാകുന്ന വൈറസുകളുള്ള ജീവികളുടെ അടുത്ത് വെള്ളകീരിയിൽ പരീക്ഷണം നടത്തി. H5N1 ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പകരുമ്പോൾ അത് സെൽ വ്യൂഹങ്ങളിൽ കൂടുതൽ യോജിച്ച തരത്തിൽ പ്രവർത്തിക്കുകയും സ്വയം പരിവർത്തനങ്ങൾക്ക് വിദേയമാവുകയും ചെയ്യുന്നു. പരീക്ഷണത്തിന് വിധേയമായി വള്ളകീരിക്ക് ബാധിച്ച വൈറസിന് അഞ്ച് തവണ പരിവർത്തനം സംഭവിച്ചെന്നു കണ്ടെത്തി. ഇങ്ങിനെ പരിവർത്തനം സംഭവിച്ചതായിരുന്നു ലോകത്ത് പത്തുമില്ല്യൻ പക്ഷികളേ കൊന്നൊടുക്കുകയും  നൂറുകണക്കിന് മനുഷ്യരുടെ ജീവൻ പൊലിയാൻ കാരണമാവുകയും ചെയ്തത്. 

H5N1 ബാധിച്ച പക്ഷികളുമായി ബന്ധപെടുന്നവർ വഴി വൈറസ് ബാധിക്കുമെങ്കിൽ ഇന്ന് അതിന്റെ വികസിച്ച രൂപം അമേരിക്കയിലേയും ഡച്ച് ബയോടെക് ശാസ്ത്രഞ്ഞർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് രോഗബാധിതരായവരിൽ നിന്നും വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരാൻ മാത്രം അതിഭീകരമാണ്. ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്, സാംക്രമിക രോഗങ്ങൾ വഴി മില്ല്യൺ കണക്കിന് ആളുകളുടെ മരണത്തിന് ഹേതുവാകുന്നതാണ് പരിവർത്തനം വരുത്തിയ വൈറസ് എന്ന്.

ആന്ദ്രാക്സ് ഗവേഷണങ്ങളിലേർപെട്ട പൌൾ കേഇം എന്ന മൈക്രോ ബയോളജി ജെനറ്റിക്സ് പറയുന്നത് ഒരിക്കലും ഇതുപോലുള്ളതിനെ കുറിച്ച് ചിന്തിക്കാൻ പോലുമാവാത്ത pathogenic organism മാണത് എന്നാണ്.   പൌൾ കേഇം ഇപ്പോൾ അമേരിക്കയുടെ ദേശീയ ശാസ്ത്ര ഉപദേശക ഭരണസമിതി അംഗമാണ് (National Science Advisory Board for Biosecurity - NSABB).  ടോക്യോ സർവ്വകലാശാലയിലെ യൊഷിഹിരൊ എന്ന വൈറോളജിസ്റ്റും ആന്ദ്രാക്സിനെ കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. അയതിനാൽ രണ്ട് ഗവേഷണങ്ങളും താരമത്യപെടുത്തി പഠിക്കാക്കാൻ Wisconsin, Madison &  University of Tokyo എന്നീ സർവകലാശാലകൾ തീരുമാനിക്കുകയും അതിന്  NSABB പച്ചകൊടി കാണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ലോകത്തിലെ പല ബയോ സെക്യൂരിറ്റി വിദഗ്ദ്ധരും ഇത്തരത്തിലുള്ള ഗവേഷണ റിസൾട്ട് കൈമാറുന്നത് വളരെ അപകടമാണെന്നും അത് ബയോടെററിസത്തിലേക്ക് എത്തിപെടുമെന്നും മുന്നറിയിപ്പ് നൽകുന്നു. പിറ്റ്സ്ബർഗ് മെഡിക്കൽ സർവ്വകലാശാലയിലെ ബയോടെറൊരിസം എക്സ്പേർട്ട് ഡയരക്ടർ ഡോ. തോമസ് പറയുന്നത്, വളരെ മോശമയ സംഗതിക്കാണ് സയന്റിസ്റ്റുകൾ ശ്രമിക്കുന്നതെന്നും മാരകമായ വൈറസുകളെ വളരെ വ്യാപിപ്പിക്കുന്ന തരത്തിൽ ഇത്തരം ഗവേഷണങ്ങൾ കൊണ്ടെത്തിക്കുമെന്നാണ്. മാത്രമല്ല, അവരുടെ ഗവേഷണങ്ങളെ ശാസ്ത്ര സമൂഹത്തിൽ പ്രബന്ധങ്ങളായി അവതരിപ്പിക്കുക വഴി മറ്റുള്ളവർ മാതൃക സ്വീകരിക്കാൻ കാണമാകും.

ലോകത്ത് മനുഷ്യർ ഒന്നും നോക്കാതെ കാശെറിയുന്ന ഒരേ ഒരു മേഖലയാണ് മെഡിക്കൽ മേഖല. അതിനാൽ തന്നെ കുത്തകകൾ ഫീൽഡിൽ നല്ലവണ്ണം കളിക്കുന്നുണ്ട്. കൂടാതെ ഇന്ന് ബയോടെക് രംഗത്ത് പലതരത്തിലുള്ള കബളിപ്പിക്കൽ നടക്കുന്നുണ്ട്. ലോകത്ത് വ്യാപിക്കുന്ന H1N1 നെ കുറിച്ച് തെറ്റായ വിവരങ്ങൾ ലോകാരോഗ്യ സംഘടനക്ക് നൽകുകയും അതുവഴി വൻ ലാഭങ്ങൾ കൊയ്യാനും ഫാർമ ഫ്രോഡുകൾ രംഗത്തിറങ്ങിയത് വഴി ശരിയാ ചികിത്സ രോഗികൾക്ക് ലഭ്യാമായില്ല എന്നുമാത്രമല്ല സാമ്പത്തികമായ വലിയ കൊള്ളക്ക് കാരണമാവുകയും ചെയ്തു. പല ഗവണ്മെന്റുകളും ബില്ല്യൻ കണക്കിന് ഡോളറുകളുടെ പന്നിപനി  H1N1 വാക്സിനാണ് വാങ്ങികൂട്ടിയത്. ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ H1N1 വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ല. നമ്മുടെ കൊച്ചു കേരളത്തിൽ പടർന്ന ചിക്കൻഗുനിയ സന്ധികളിൽ കടുത്ത വേദനയുണ്ടാക്കുന്നു. വേദന വന്നാൽ ആരും അടങ്ങിയിരിക്കില്ല എന്നതുകൊണ്ട് ഡോക്ടർമാരെ കാണുകയും പലതരത്തിലുള്ള മെഡിസിനുകൾ അകത്താക്കുകയും ചെയ്യുന്നു എന്നല്ലാതെ ശരിക്കുമുള്ള ട്രീറ്റ്മെന്റ് പറയപെട്ട രോഗങ്ങളിൽ ലഭിക്കുന്നില്ല. മെഡിക്കൽ ഫ്രോഡുകളുടെ കളികളിൽ പലതരത്തിലുള്ള മരുന്നുകൾക്ക് വിപണിയായി കൊച്ചുകേരളം മാറുന്നതിന്റെ പിന്നാമ്പുറങ്ങളിൽ കറുത്ത കൈകളുണ്ടാവണം.

അമേരിക്കയുടെ ഡ്രോൺ ഇറാൻ തകർത്തിട്ടപ്പോൾ അമേരിക്കയുടെ സീക്രട്ടുകൾ വെളിവാകുമോഇറാന് കൂടുതലെന്തെങ്കിലും അവയിൽ നിന്നും ലഭിക്കുമോ എന്ന ചോദ്യത്തിന്  വെനിസ്വേലൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പറഞ്ഞത്, ലഭിക്കും.. കാൻസറ് ലഭിക്കുമെന്നാണ്. ലാറ്റിനമേരിക്കൻ രാഷ്ട്രീയ നായകന്മാർക്ക് കാൻസർ പിടിപെടുന്നത് യാദൃച്ഛികമല്ലെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. അർജന്റീനൻ പ്രസിഡന്റ് ക്രിസ്റ്റിന ഫെർനാന്റസിന് കാൻസറ് വന്നതിനെ കുറിച്ച് അദ്ദേഹം തന്റെ മിലിട്ടറി ട്രൂപിനെ സംബോധനം ചെയ്ത് പറഞ്ഞത് ലാറ്റിനമേരിക്കൻ ലീഡർമാരെ പിടിപെടുന്നത് വിചിത്രമായതല്ലെന്നാണ്. അടുത്താണ് ഷാവേസിന്റെ ശരീരത്തിൽ നിന്നും ടൂമർ നീക്കം ചെയ്തത്. പരഗൊയുടെ ഫെർണാഡോ ലൂഗൊ, ബ്രസിലിന്റെ ഡിൽമ റൊസ്സെഫ്, മുൻ ബ്രസീൽ ലീഡർ ലൂയിസ് ഇനാസ്യൊ തുടങ്ങിയ ലാറ്റിനമേരിക്കൻ നായകന്മാരോട് കാൻസർ നീരാളിക്ക് പ്രത്യേക മമതയുണ്ടായതിൽ ചില കറുത്ത കരങ്ങളുണ്ടാവാം. ഒരിക്കൽ ഫിദെൽ കാസ്ട്രൊ ഷാവേസിന് നൽകിയ മുന്നറിയിപ്പ്, “അവരെ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, അവർ പല തരത്തിലുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നു. എന്ത് ഭക്ഷിക്കാൻ തന്നാലും എന്ത് ഭക്ഷിക്കുന്നതിലും ജാഗരൂകത വേണമെന്ന്”. ലാറ്റിനമേരിക്കയിൽ ഇനി ബാക്കിയുള്ളത് ബൊളീവിയൻ പ്രസിഡന്റ് ഇവൊ മൊറത്സ് മാത്രം, ഷാവേസ് ഭയപെടുന്നു, അടുത്ത ഊഴം അദ്ദേഹത്തിന്റെതാവും.., അദ്ദേഹം കൂട്ടിചേർത്തു, “ഇവൊ, നീ നിന്നെ സ്വയം സൂക്ഷിക്കുക, വരുന്ന വഴികളെ കുറിച്ച് ഞങ്ങൾക്കൊന്നുമറിയില്ല”.



Related Posts Plugin for WordPress, Blogger...